Monday, November 15, 2010

ഇങ്ങനെയും ചിലര്‍

കഴിഞ്ഞ ഒരു ദിവസം, ഞാന്‍ കോഴിക്കോടു നിന്നും ബെംഗളരുവിലേക്കു വരുവാനായി കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്നും ബസില്‍ കയറിയതായിരുന്നു. അപ്പോള്‍ ഒരാള്‍ വന്നു എന്റെ മുമ്പിലെ സീറ്റില്‍ ഇരുന്ന ആളുടെയടുത്ത് തന്റെ കഥ പറഞ്ഞു.
താന്‍ കല്പറ്റ കെ എസ് ഇ ബിയില്‍ ഉദ്ദ്യോഗസ്ഥനാണ്. തന്റെ മകന്റെ ഭാര്യ തേഞ്ഞിപ്പാലത്ത് അവരുടെ വീട്ടില്‍ പ്രസവിച്ചു കിടക്കുന്നു. താന്‍ അവരെ കാണുവാനായി വന്നതാണ്. പക്ഷെ തന്റെ പേഴ്സ് നഷ്ടപ്പെട്ടു പോയി. പോക്കറ്റില്‍ നാല്പതു രൂപയുണ്ട്. കല്പറ്റയ്ക്കു ബസുകൂലി നാല്പത്തിയാറു രൂപയാണ്. ആറു രൂപയുടെ കുറവുണ്ട്. അതിനാല്‍ ഒന്നു സഹായിക്കണം.
ഏതായാലും ആ ലോലഹൃദയന്‍ ഒരു പത്തുരൂപയെടുത്തു കൊടുത്തു. ഇതു കണ്ട ലോട്ടറി ടിക്കറ്റ് വില്പനക്കാരന്‍ അദ്ദേഹത്തോട് പറഞ്ഞു ഇത് മറ്റെയാളുടെ സ്ഥിരം അടവാണ്. ഇങ്ങനെ അഞ്ചു പേരോട് പറഞ്ഞാല്‍ അയാള്‍ക്കു അമ്പതു രൂപ കിട്ടും. അതുമായി നേരെ ബാറിലേയ്ക്ക്. അയാള്‍ക്കാണെങ്കില്‍ നല്ല ആരോഗ്യവുമുണ്ടല്ലോ. ചുമടെടുത്താണെങ്കിലും ജീവിക്കാമല്ലോ. ആളുകളെ അറിഞ്ഞു സഹായിക്കൂ.
ഏതായാലും ബസ് വിട്ടതിനു ശേഷവും ഈ സംഭവം എന്റെ മനസ്സില്‍ അങ്ങിനെ കിടന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കു ഒരു ആശയം തോന്നി. ബെംഗളരു ബസ് കല്പറ്റ വഴിയാണല്ലോ പോകുന്നത്. അയാളോട് ബസില്‍ കയറാന്‍ ആവശ്യപ്പെടണമായിരുന്നു. എന്നിട്ടു പറയണം നിങ്ങള്‍ നാല്പതു രൂപ എനിക്കു തരൂ. ടിക്കറ്റ് ഞാന്‍ എടുക്കാം. എന്തു ചെയ്യാം, ആരും അയാളോട് ഇന്നു വരെ അങ്ങനെ പറഞ്ഞിട്ടില്ല.
ഇത്രയും നല്ല ഭാവനയില്‍ ആളുകളെ പറ്റിക്കാനായും ചിലര്‍

1 comment:

  1. ശരിയാണ്, കരുതിയിരുന്നില്ലെങ്കില്‍ ഇക്കാലത്ത് എങ്ങനേയും പറ്റിക്കപ്പെടാം.....

    ReplyDelete